Pages

Monday 2 July 2012

എയ്ഡഡ് സ്‌കൂള്‍ വിവാദം: യു.ഡി.എഫും ലീഗും ഒന്നിച്ചു നേരിടും -തങ്ങള്‍


കോഴിക്കോട്: വസ്തുതകള്‍ മനസ്സിലാക്കാതെ അഴിച്ചുവിടുന്ന എയ്ഡഡ്‌സ്‌കൂള്‍ വിവാദം യു.ഡി.എഫും മുസ്‌ലിംലീഗും ഒറ്റക്കെട്ടായി നേരിടുമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ പറഞ്ഞു. കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (കെ.എസ്.ടി.യു.) അധ്യാപകസംഗമവും സംസ്ഥാനതല പ്രചാരണപരിപാടിയും നളന്ദ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് പച്ചക്കള്ളങ്ങളാണ്. മലപ്പുറം ജില്ലയെ ലക്ഷ്യംവെച്ചാണ് വിവാദമുണ്ടാക്കുന്നത്.മലബാറിലെ അഞ്ചു ജില്ലകളിലുള്ളവയാണ് ഈ സ്‌കൂളുകള്‍. അവയ്ക്ക് എയ്ഡഡ് ആനുകൂല്യങ്ങള്‍ നേരത്തേ നല്‍കിയതാണ് -ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കെ.പി. രാമനുണ്ണി മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.ടി.യു. പ്രസിഡന്റ് സി.പി. ചെറിയമുഹമ്മദ് അധ്യക്ഷനായി. കെ. സോമനാഥന്‍, എം. സറഫുന്നീസ, സതീശന്‍ പാനൂര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍സെക്രട്ടറി എ.കെ. സൈനുദ്ദീന്‍ സ്വാഗതവും ട്രഷറര്‍ വി.കെ. മൂസ്സ നന്ദിയും പറഞ്ഞു.

കെ.എസ്.ടി.യു. മെംബെര്‍ഷിപ്‌ കാമ്പയയിന്‍


 കോഴിക്കോട് ജില്ല മെംബെര്‍ഷിപ്‌  കാമ്പയയിന്‍ സംസ്ഥാന ട്രഷറര്‍ വി കെ മുസ ഉദ്ഘാടനം ചെയ്യുന്നു

കെ.എസ്.ടി.യു. കോഴിക്കോട്  ജില്ലാ കമ്മറ്റിയുടെ അവകാശ പത്രിക ജില്ല പ്രസിഡണ്ട്‌ പി കെ അസീസ്‌ 
DDE (In-Charge) പി അജയ്കുമാരിനു സമര്‍പ്പിക്കുന്നു.

കെ.എസ്.ടി.യു. കൊല്ലം ജില്ലാ നേതൃപരിശീലന ക്യാമ്പ്


കെ.എസ്.ടി.യു. കൊല്ലം ജില്ലാ നേതൃപരിശീല ക്യാമ്പ് സംസ്ഥാന പ്രസിഡണ്ട് സി.പി.ചെറിയമുഹമ്മദ്  ഉദ്ഘാടനം ചെയ്യുന്നു.

വിദ്യാഭ്യാസം വീണുടഞ്ഞത് വീണ്ടെടുത്ത്.....



വീണ്ടുമൊരു അധ്യയന വര്‍ഷത്തിലെത്തി നാം..
പ്രതീക്ഷകളുടെ പുലരിക്കുളിരുമണിഞ്ഞ് പ്രത്യാശയുടെ പുതുനാമ്പുകള്‍ക്ക്  പൊതു സമൂഹം കണ്ണും കാതുമയച്ചു കാത്തിരുന്ന കൌതുക നിമിഷങ്ങള്‍!! തകരുമായിരുന്ന
പൊതുവിദ്യാഭ്യാസത്തെ ജഡാവസ്ഥയില്‍ നിന്നും മൃതസഞ്ജിവനി നല്‍കിയതിന്റെ പുളകോത്മക ഓര്‍മ്മകള്‍ നാം അയവിറക്കുന്നു. വിണുടഞ്ഞുപോയ വിദ്യാപളുങ്കിനെ അടുക്കും ചിട്ടയോടും പെറുക്കിയെടുത്ത്..... വീണ്ടെടുത്ത്.... വിദ്യാഭ്യാസത്തെ വിവാദങ്ങളില്‍ നിന്നും വിവേക വിഭാതത്തിലേക്കാനയിച്ച  വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിന്റെയും യു.ഡി.എഫ് സര്‍ക്കാരിന്റെയും
ഇച്ഛാശക്തിക്ക് മുമ്പില്‍ നമുക്ക് നന്ദി പറയാം. കേരളം കണ്ട  എക്കാലത്തെയും സമഗ്ര  വിദ്യാഭ്യാസപരിഷ്കാരം - ടീച്ചേഴ്സ് മാഗ്നകാര്‍ട്ടയായ അധ്യാപക പാക്കേജിലൂടെ പൊതുവിദ്യാഭ്യാസത്തിന് പുതുജീവന്‍.

ഓളങ്ങള്‍ നിലച്ചേക്കും
വേദനകള്‍ മരിക്കില്ല...
വിദ്യാഭ്യാസവകുപ്പില്‍ ആദ്യമായി നിയമന നിരോധനം (Economy Order G.O(P)No.2278/99 Fin 17.11.1999) കൊണ്ടുവന്നത് ഇടതുഭരണത്തിലായിരുന്നു.  അധ്യാപക ദ്രോഹം ഒരു കുലത്തൊഴിലായി ഇവര്‍ സ്വീകരിച്ചുപോന്നു. കുലം
കുത്തികളെന്ന് വിളിച്ചില്ലെന്നേയുള്ളൂ. ഇവരുടെ ശരീരഭാഷ തന്നെ വൈരം നിറഞ്ഞത്.  ഗ്രാമസഭാ മിനുട്സെഴുതാന്‍ അധ്യാപികമാരെ തന്നെ വേണം. ചെക്കു പോസ്റുകളിലേക്കും
പഞ്ചായത്താഫീസിലേക്കും പറഞ്ഞയക്കാന്‍ അവര്‍ തന്നെ!! ഇരുന്നൂറു അധ്യായ  ദിനത്തിന്റേയും ആയിരം മണിക്കൂറിന്റേയും സംഗതി പറഞ്ഞു പേക്കിനാക്കളുണ്ടാക്കി.
വികലമായ പരിഷ്കാരങ്ങള്‍ കൊണ്ട്  വിദ്യാഭ്യാസ വകുപ്പ് പൊറുതിമുട്ടി. 
        വിദ്യാഭ്യാസ  ലണ്ടറുണ്ടാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കു മാത്രമുണ്ടായിരുന്ന അധികാരം നാട്ടുകാര്‍ക്കൊക്കെ വിട്ടുകൊടുത്തു. ആലപ്പുഴ ജില്ലാപഞ്ചായത്തുണ്ടാക്കിയ കല ണ്ട റില്‍ പെരുന്നാള്‍ ദിനത്തിലും ചതയദിനത്തിലുമൊക്കെ അധ്യാപകര്‍ക്ക്  ഇംഗ്ളീഷ് പരിശീലനം. കരകുളം ഗ്രാമ പഞ്ചായത്ത് കേരള പാഠാവലിയു ണ്ടാ ക്കി അദ്ഭുതം കാട്ടി. സ്കൂള്‍ സമയമാറ്റം തീരുമാനിച്ചത് കാസര്‍കോട് ജില്ലയിലെ ഒരു സി.പി.എം  ഭരണ പഞ്ചായത്ത്. ജനപ്രതിനിധികളും പഞ്ചായത്തുകാരും വിദ്യാലയങ്ങളില്‍ കിടന്ന്   ഞരങ്ങാനും മിനുങ്ങാനും മെനക്കെട്ടപ്പോള്‍ 'മാനിഷാദ' പാടാന്‍ ജനം നിര്‍ബന്ധിതരായി. വിദ്യാലയങ്ങളെ പഞ്ചായത്തുകളെ ഏല്‍പിക്കല്‍ ചരിത്രപരമായ മ ണ്ട ത്തരമാണെന്ന്
ജസ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ തുറന്നടിച്ചു. മുമ്പ് ഡി.പി.ഇ.പി സിലസിനെ  പറ്റി മ ണ്ട ന്‍മാരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസമെന്ന് ജസ്റിസ് കൃഷ്ണയ്യരെ കൊണ്ട്  പറയിപ്പിച്ചതും ഇതേ ഇടതു ഭരണം തന്നെ. പ്രഥമ കമ്മ്യൂണിസ്ററ്മന്ത്രിസഭാംഗമായിരുന്നു കൃഷ്ണയ്യരെന്നോര്‍ക്കുക. അധ്യാപക വിരോധത്താല്‍ കലികേറിയ ഒരു സര്‍ക്കാരിനു അധ്യാപക വേദന
കാണാനേ കഴിഞ്ഞില്ല. വര്‍ഷങ്ങളോളം പണിയെടുത്തിട്ടും അംഗീകാരമില്ല, ശമ്പളവുമില്ല. പത്തും പതിമൂന്നും വര്‍ഷം പണിയെടുത്തിട്ടും ഡിവിഷന്‍ ഫാള്‍ മൂലം പുറത്തുപോയവരുടെ കണ്ണീരില്‍ കുതിര്‍ന്ന കഥ, കരളില്ലാത്തവരില്‍ കമ്പനമുണ്ടാക്കിയില്ല. ഇതൊരു  മാനുഷിക പ്രശ്നമായുര്‍ത്താന്‍ കെ.എസ്.ടി.യു പാടുപെട്ടു. ശമ്പളത്തിനും പ്രൊട്ടക്ഷനുംവേണ്ടി പ്രക്ഷോഭങ്ങളുടെ പെരുമഴ സൃഷ്ടിച്ചു. അനന്തപുരിയില്‍ സെക്രട്ടറിയേറ്റ് നടയില്‍
വര്‍ഷാവര്‍ഷം പ്രക്ഷോഭ സംഗമങ്ങള്‍ തീര്‍ത്തു. സംയുക്ത അധ്യാപക സമിതി വിദ്യാഭ്യാസ  കേരളത്തിന്റെ തിരുത്തല്‍ ശക്തിയായി മാറി. ആര്‍ക്കും എപ്പോഴും എടുത്തു കൊട്ടാവുന്ന
പെരുവഴിച്ചെണ്ടയല്ല സാറന്മാരെന്ന് ബേബി സാറിനെ ഓര്‍മപ്പെടുത്തി.
          മതമില്ലാത്ത ജീവനും, ജാതീയത പുന:സൃഷ്ടിച്ച ക്ളാസ് മുറി പാഠങ്ങളും മത  വിരുദ്ധതയും ദേശീയ ചിഹ്നങ്ങളോടുള്ള അനാദരവുമെല്ലാം ഇടതുഭരണത്തിന്റെ നിത്യസംഭവങ്ങളായിരുന്നു. ത്രിവര്‍ണ്ണപ്പതാകയുടെ കളറഞ്ചാക്കി! മഹാത്മജിയുടെ  സ്ഥാനത്ത് വാല്‍മാക്രി 'എന്റെമര'ത്തിലിരിപ്പായി. മദ്ഹബ് നഹി സികാത്ത എന്ന  അല്ലാമാ ഇഖ് ബാലിന്റെ വരികള്‍ക്ക് മുഹമ്മദ് നബി സികാത്ത എന്ന തിരുത്ത് നല്‍കി.  മുഹമ്മദ് നബി വൈരം പഠിപ്പിക്കുന്നുവെന്നായി. വിശ്വാസസമൂഹത്തെ വെല്ലുവിളിച്ച
ഇടതുഭരണത്തോട് പ്രതികാരമുണ്ടായി. വിദ്യാലയങ്ങളില്‍ നിന്നും കുട്ടികള്‍ ലക്ഷക്കണക്കിന് കൂടൊഴിഞ്ഞു. അനാദായാകര വിദ്യാലയങ്ങളുടെ എണ്ണം 3661 ആയി. ശമ്പളവും
ജോലി സുരക്ഷയുമില്ലാത്ത അധ്യാപക കുടുംബം നിത്യവറുതിയിലുമായി. മാന്യമായ ഒരു  തൊഴിലെന്നുകരുതി കെട്ടുതാലി പോലും പണയപ്പെടുത്തി പണിനേടിയവര്‍ വിധിയെ  പഴിച്ചും ഭരണത്തെ ശപിച്ചും ജോലിയുപേക്ഷിച്ചു. ജോലി തുടരുന്നവരോ ഒരു നല്ല  നാളേയ്ക്ക് കണ്ണും നട്ടിരുന്നു.

ഒരു വര്‍ഷം
ഒരു നൂറു നേട്ടം...
വേദന തിന്നവരുടെ വേദനക്കറുതി. നെഞ്ചകം പിളര്‍ന്നവരുടെ മനസ്സില്‍ ആശ്വാസത്തിന്റെ തുടികൊട്ടി. കേരളത്തില്‍ യു.ഡി.എഫിന്റെ സര്‍ക്കാര്‍ അധികാരത്തിലേക്ക്.
മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി, വിദ്യാഭ്യാസ മന്ത്രിയായി പി.കെ അബ്ദുറബ്ബും. കഴിഞ്ഞ ഒരു  വര്‍ഷം കൊണ്ട് ചരിത്രത്തിലില്ലാത്ത നേട്ടം വിദ്യാഭ്യാസ വകുപ്പ് കൊയ്തു.
  • കുട്ടികള്‍ പാഠപുസ്തകത്തെ കാത്തിരുന്ന ഇന്നലെകള്‍ക്ക് പകരം ഇന്ന്  പാഠപുസ്തകം കുട്ടിയെ കാത്തിരിക്കുന്നു.
  • ടേം പരീക്ഷ വീണ്ടെടുത്തു. ക്വസ്റ്യന്‍ ബാങ്ക് പരീക്ഷിച്ചു.
  • ക്വസ്റ്യന്‍ കച്ചോടക്കട പൂട്ടി.
  • ശമ്പളമില്ലാത്തവര്‍ക്ക് ശമ്പളം, അംഗീകാരം. 3389 അധ്യാപകര്‍ക്ക് ആനുകൂല്യം.
  • 2010-11 സര്‍വ്വീസിലുള്ളവര്‍ക്കെല്ലാം പ്രൊട്ടക്ഷന്‍
  • സര്‍വ്വീസില്‍ നിന്നും പുറത്തുപോയവര്‍ റിട്രഞ്ച്ഡ് ലിസ്റില്‍ ഉള്‍പ്പെടുത്തി 1200 പേര്‍ക്ക് ശമ്പളം. 1700 തസ്തിക നീക്കിവെച്ചു. പക്ഷെ ആളെ കിട്ടിയില്ല.(കെ.എസ്.ടി.എ -ക്കാരന്റെ നാക്കിറങ്ങിപ്പോയി).
  • എസ്.എസ്.എല്‍.സി, പ്ളസ് ടു മൂല്യനിര്‍ണ്ണയ, ഇന്‍വിജിലേഷന്‍ പ്രതിഫലതുകയില്‍ വര്‍ധന കൊണ്ടുവന്നു. അഞ്ചു വര്‍ഷം അനക്കമില്ലാതിരുന്നു,
  • നിത്യവേതനക്കാരുടെ വേതനം ഇരട്ടിയാക്കി. മുമ്പ് ഇരട്ടി വേദന മാത്രം.
  • വി.എച്ച്.എസ്.ഇ - ക്ക് പ്രിന്‍സിപ്പല്‍ പദവി കൊണ്ടുവന്നു.
  • പ്രൈമറി ഹെഡ്മാസ്റര്‍മാരെ ക്ളാസ് ചാര്‍ജില്‍ നിന്നും ഒഴിവാക്കി.
  • ന്യൂലി ഓപ്പണ്‍ഡ്, അണ്‍ എകണോമിക് ടേമുകള്‍ തന്നെ ഇല്ലാതായി.
  • 1:30, 1:35 അധ്യാപക - വിദ്യാര്‍ത്ഥി അനുപാതമായി.
  • 4799 സ്പെഷ്യലിസ്റ് അധ്യാപകര്‍ക്കും ജോലി സംരക്ഷണവും നിയമനാംഗീകാരവും.
  • സ്പെഷ്യല്‍ സ്കൂള്‍ അധ്യാപകരെയും പാക്കേജില്‍ ഉള്‍പ്പെടുത്തി.
  • എ.ഐ.പി വിദ്യാലയങ്ങള്‍ക്ക് എയ്ഡഡ് പദവി.
  • ഹയര്‍ സെക്ക ണ്ട റിയില്‍ 550 അധിക ബാച്ച് അനുവദിച്ചു, മലാറില്‍ പുതുതായി അനുവദിച്ച വിദ്യാലയങ്ങളില്‍ തസ്തിക സൃഷ്ടിച്ചു.
  • ണ്ടു ഡിവിഷനുണ്ടങ്കില്‍ ഒന്നു ഇംഗ്ളീഷ് മീഡിയമാക്കാന്‍ ഉത്തരവിറക്കി.
  • തലയെണ്ണല്‍ ഭീഷണിയില്ലാതായി.
  • സി.ബി.എസ്.ഇ - എന്‍.ഒ.സി ക്ക് കര്‍ശനമായ നിബന്ധന കൊ ണ്ടു വന്നു.
വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഇനിയും നിരത്താനുണ്ട്.  ഇത് ക ണ്ട്  നിലം പരിശാകുന്ന സംഘടനകളുമു  ണ്ട്  . അധികാരമെന്നത് അഹന്ത  വര്‍ദ്ധിപ്പിക്കാനാവരുത്. സംഘടനകളുടെ തിണ്ണലം കാട്ടാനുമല്ല. പകരം 'ഇമേജ്'
വര്‍ദ്ധിപ്പിക്കണം ചെയ്തിയിലൂടെ. കണ്ണീര്‍ കയങ്ങളിലകപ്പെട്ട് കഷ്ടതയനുഭവിച്ചവരുടെ
സാന്ത്വനസ്പര്‍ശമാകണം അധികാരം. ആശ്വാസത്തിന്റെ കൈലേസാണ് വിഷമിക്കുന്നവര്‍ക്ക് വേണ്ടത്, അല്ലാതെ ക്രോധത്തിന്റെ കടലാസല്ല. വിദ്യാഭ്യാസമന്ത്രി ഒരു വര്‍ഷം
കൊ ണ്ട്  അതു തെളിയിച്ചു നൂറു മാര്‍ക്കോടെ, നൂറു  കാര്യങ്ങളിലൂടെ. കെ.എസ്.ടി.യു  അഭിമാനം കൊള്ളുന്നു.
അംഗീകാരം ലഭിച്ചവരുടെ മുന്‍കാല പ്രാബല്യം, ലീവ് വേക്കന്‍സിക്കാരുടെ പ്രശ്നം,
അംഗാകാരം ലഭിക്കാതെ പുറത്തുപോയവരുടെ പ്രശ്നം, യോഗ്യരായ ഭാഷാധ്യാപകരുടെ
എച്ച്.എം പ്രോമോഷന്‍, തളിപ്പറമ്പ്, മണ്ണാര്‍ക്കാട്, തിരൂരങ്ങാടി.... വിദ്യാഭ്യാസ ജില്ലകളുടെ
രൂപീകരണം, അന്തര്‍ദേശീയ നിലവാരമുള്ള പാഠ്യപദ്ധതിയും സിലസ്
പരിഷ്കരണവും, ഘടനമാറ്റം, പ്രൈമറി ഡയറക്ടറേറ്റ് രൂപീകരണം......
KSTU ആവശ്യപ്പെടുന്നു. പോരാട്ടം തുടരാം...
KSTU വില്‍ അണിചേരുക....


സി.പി.ചെറിയ മുഹമ്മദ്
(പ്രസിഡണ്ട്,  KSTU  )

എ.കെ. സൈനുദ്ദീന്‍ 
(ജന. സെക്രട്ടറി, KSTU