Pages

Tuesday 29 May 2012

ആധുനിക സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസം അനിവാര്യം.: മന്ത്രി.ഡോ.എം.കെ.മുനീര്‍


ആധുനിക സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് മന്ത്രി എം.കെ. മുനീര്‍. ശാസത്ര സാങ്കേതിക രംഗത്തെ മാറ്റങ്ങള്‍ ഉള്‍കൊള്ളിച്ച് പാഠ്യപദ്ധതി പരിഷ്കരണമെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു. കെ.എസ്.ടു.യു നേതൃത്വ പരിശീലന ക്യാംപിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ത്ഥികളില്‍ ധാര്‍മ്മിക ബോധം കുറഞ്ഞുവരികയാണ്. ധാര്‍മ്മികബോധമുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ അധ്യാപകര്‍ക്ക് ഏറെ സംഭാവന ചെയ്യാന്‍ കഴിയും. വിദ്യാര്‍ത്ഥികള്‍ അക്രമവാസനയുള്ളവരായി വളരുന്നത് ഗൌരവപൂര്‍വ്വം കാണണമെന്നും മന്ത്രി പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ എ.എം. നസീര്‍ അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.യു. പ്രസിഡന്റ് സി.പി. ചെറിയമുഹമ്മദ്, ജനറല്‍ സെക്രട്ടറി എ.കെ. സൈനുദ്ദീന്‍, മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ.യഹ് യ, അഡ്വ.എ.റസാഖ്, അഷ്റഫ് കുഞ്ഞാശാന്‍ എന്നിവര്‍ സംസാരിച്ചു.
വിദ്യാഭ്യാസത്തിലെ നൂതന ആശയങ്ങള്‍ എന്ന വിഷയത്തില്‍ ഡോ.അച്ചുത് ശങ്കര്‍ പ്രബന്ധം അവതരിപ്പിച്ചു. ഡോ.കെ.പി.സുരേഷ്, ഡോ. പി.സോമനാഥന്‍, എല്‍.രാജന്‍, അബ്ദുള്ള വാവൂര്‍, ഡോ.പി.കെ. അബ്ദുല്‍ ഗഫൂര്‍, പി.കെ. ഇബ്രാഹീം കുട്ടി, പി.മുഹമ്മദ് മുസ്തഫ, ഹമീദ് കൊമ്പത്ത്, ഷരീഫ് ചന്ദനത്തോപ്പ്, എല്‍. അബ്ദുറഹ്മാന്‍, പി. സഫറുള്ള, പി.കെ. അഹമ്മദ് കുട്ടി, വി.പി. അസീസ്, കെ. അഹമ്മദ് കുട്ടി, വി.കെ. മൂസ, ബഷീര്‍ ചെറിയാണ്ടി എന്നിവര്‍ പ്രസംഗിച്ചു. പാക്കേജും തുടര്‍ച്ചയും എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ചര്‍ച്ചയില്‍ വിദ്യാഭ്യാസ വകുപ്പ് ഡെപ്പ്യൂട്ടി സെക്രട്ടറി പി.ഗോപന്‍, ജെ. അര്‍ക്കന്‍സ് എന്നിവര്‍ പങ്കെടുത്തു.

Monday 7 May 2012

അടുത്തവര്‍ഷം എസ്എസ്എല്‍സി ഫലം രണ്ടാഴ്ചയ്ക്കകം



 ആലപ്പുഴ: അടുത്തവര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷാഫലം രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നും ഇതിനായി ഓരോ പരീക്ഷ കഴിയുമ്പോഴും മൂല്യനിര്‍ണയം നടത്തുമെന്നും മന്ത്രി പി.കെ. അബ്ദുറബ് അറിയിച്ചു. തണ്ണീര്‍മുക്കത്തു കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ സംസ്ഥാന നേതൃത്വ പരിശീലന ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ഒരധ്യാപകന് 30 വിദ്യാര്‍ഥികള്‍ എന്ന അനുപാതം അടുത്തവര്‍ഷം മുതല്‍ പ്രാവര്‍ത്തികമാക്കും. വിദ്യാഭ്യാസ പാക്കേജ് നടപ്പാക്കുമ്പോള്‍ നോണ്‍ടീച്ചിങ് സ്റ്റാഫിന്റെ ആവശ്യങ്ങളും അംഗീകരിക്കും. പാക്കേജ് നടപ്പാകുമ്പോള്‍ ലാഭകരമല്ലാത്ത സ്കൂളുകള്‍ സ്പെഷലിസ്റ്റ് സ്കൂളുകളാക്കും. അധ്യാപക പാക്കേജ് നടപ്പാക്കാന്‍ തടസ്സം ഉദ്യോഗസ്ഥരുടെ നിസ്സഹകരണമാണ്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കാണിക്കുന്ന ഗൌരവം താഴേത്ത ട്ടില്‍ ഉണ്ടാകുന്നില്ല. ഇത്തരക്കാരെ കണ്ടെത്തി കര്‍ശന നടപടിയെടുക്കും. സര്‍ക്കാര്‍ സ്കൂളുകളിലെ പെണ്‍കുട്ടികള്‍ക്കും ബിപിഎല്‍ വിഭാഗക്കാര്‍ക്കും പട്ടികജാതി, വര്‍ഗക്കാര്‍ക്കും ആറുകിലോ അരിവീതം വിതരണം ചെയ്യും. ഇത് എയ്ഡഡ്, അണ്‍ എയ്ഡഡ് ഭേദമില്ലാതെ എല്ലാവിദ്യാര്‍ഥികള്‍ക്കും ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടി യിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.